ഒരു വിറവൽ അഞ്ജലിയുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു..
"ആ.. അഞ്ജലി.. വരൂ എല്ലാവരും വരൂ.."
"ഇത്.. ആൻ മാഡമല്ലേ.. "
ദിയ സംശയത്തോടെ ആനിനെ നോക്കി.
"യെസ്, ഐ ആം ആൻ.. നിങ്ങൾക്ക് എന്നെ അറിയാമോ.."
"അറിയാം.. മാം ഒരിക്കൽ ഞങളുടെ ഓഫിസിലും വന്നിട്ടുണ്ട്.. അല്ല മാം എന്താ ഇവിടെ.."
"ആഹ്.. ഇത് നല്ല ചോദ്യം.. ആൻ ആദിയുടെ അടുത്ത് അല്ലാതെ പിന്നാരുടെ അടുത്താ പോകേണ്ടത്.. "
ആൻ സോഫയിൽ ണ് നിന്നും എഴുനേറ്റു ആദിയോട് ചേർന്നു നിന്നു.
" ആ.. ആൻ, പരിചയപെടുത്താൻ മറന്നു. ഇത് അഞ്ജലി, ദിയ, പിന്നെ അത് മൈഥിലി. "
"ഓഹ് നിന്റെ നൈബെർഴ്സ് അല്ലെ.."
ആൻ കുനിഞ്ഞു ഒരു ബിയർ കുപ്പി കയ്യിൽ എടുത്തു അവരുടെ ചുറ്റും ഒരു വട്ടം നടന്ന ശേഷം വീണ്ടും ആദിയോട് ചേർന്നു നിന്നു.
"അഞ്ജലി മറിയം തോമസ്.. ല്ലേ.."
"ഹ്മ്മ്"
"പറഞ്ഞിട്ടുണ്ട്.. വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞിട്ടുണ്ട്.. ബാ ഇരിക്ക്. നമുക്കൊന്ന് കൂടാം.. .."
സോഫയിലേക്ക് ഇരുന്നു ആൻ ആദിയെ നോക്കി.
" ആദി നീ ഫ്രിഡ്ജിൽ ഇരിക്കുന്ന കുപ്പികൾ ഇങ്ങോട്ട് എടുത്തോണ്ട് വാ.. "
"വേണ്ടാ.. സോറി.. ഞങ്ങൾ ഇറങ്ങട്ടെ.."
അഞ്ജലി ധൃതി കൂട്ടി പുരത്തേക്കു നടക്കാൻ ഒരുങ്ങി.
"ആഹ്. അങ്ങനെ പോയാലോ. ആദിയുടെ ഫ്രെണ്ട്സ് എന്റേം ഫ്രണ്ട്‌സ് അല്ലെ. വാടോ, നമുക്കൊന്നു ഇരിക്കാം. "
വലതു കയ്യിൽ പിടിച്ചിരിക്കുന്ന കുപ്പി വട്ടത്തിൽ കറക്കി, അതെ കയ്യിലെ ചൂണ്ടു വിരൽ എതിർ വശത്തിൽ ഉള്ള കസേരയിലേക്ക് ചൂണ്ടി ആൻ പറഞ്ഞു.
"ഇല്ലാ, നിങ്ങളുടെ പ്രൈവസി കളയുന്നില്ല. ജസ്റ്റ് ആദിയേട്ടന്റെ അനിയത്തിയുടെ കല്യാണഫോട്ടോസ് കാണാൻ വന്നതാ.. യു കണ്ടിന്യൂ.. ഞങ്ങൾ പിന്നെ വന്നോളാം."
മൈഥിലി, അഞ്ജലിയുടെ മനസ്സറിഞ്ഞത് പോലെ അത്രയും പറഞ്ഞു മുന്നേ നടന്നു. തല താഴ്ത്തി പുറകെ മറ്റു രണ്ടു പേരും.
"ആർ യു ഷുവർ.."
ബോട്ടിൽ വായിലേക്ക് കമഴ്ത്തി കാലിയാക്കിയ ശേഷം കുഴഞ്ഞ ശബ്ദത്തിൽ ആൻ അവരോട് ചോദിച്ചു.
"യെസ്."
ഫ്ലാറ്റിന്റെ കതക് അടയ്ക്കും മുൻപ് അഞ്ജലി ഒരിക്കൽ കൂടി അവരെ നോക്കി. അവളുടെ കണ്ണിൽ സങ്കട ഭാവം നിറഞ്ഞിരുന്നു.
"അളിയാ, നീ കൊള്ളാല്ലോ. മുറ്റ് പീസാ വിട്ടു കളയണ്ട, മുറുക്കെ പിടിച്ചോണം.."
അവർ കടന്നു പോയതും ഒഴിഞ്ഞ ബോട്ടിൽ ടീപ്പൊയിൽ വച്ചു ആൻ അവന്റെ തോളിൽ തട്ടി.
" ഡി പട്ടി, ഒരു കൺഫ്യൂഷൻ തീർന്നു വരുവായിരുന്നു. നീ കാരണം അടുത്തതായി. ഹോ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കും.. എന്റെ ദൈവമേ.. "
അവൻ വലതു കൈ നെഞ്ചിൽ വച്ചു മുകളിലേക്കു നോക്കി.
"ഡാ, നീ എന്തിനാ ടെൻഷൻ ആകുന്നെ, ഇത്തിരി കഷ്ടപെട്ടു നേടുന്നതാ നല്ലത്. പിന്നെ , അവള് നിനക്കുള്ളതാ. ആ കണ്ണിൽ നോക്കിയാൽ അറിയാം നിന്നോടുള്ള ഇഷ്ടം. "
"ഉവ്വാ.. ഈ കിഷോർ ഇറങ്ങി പോയപ്പോൾ വാതിൽ അടക്കാഞ്ഞതാ പ്രശ്നം ആയതു."
"കൊള്ളാം, എന്നിട്ട് വേണം അടച്ചിട്ട വാതിലുനുള്ളിൽ നീയും ഞാനും വല്ല പരിപാടിയും ആണെന്ന് അവൾ കരുതാൻ. ഇതിപ്പോ അത്രക്ക് പ്രശ്നം ഇല്ലല്ലോ."
"ആവോ "
അവൻ തന്റെ ബോട്ടിൽ എടുത്തു വായിലേക്ക് കമഴ്ത്തി.
#############
"ഇതിപ്പോ എന്നതാടി.."
"എനിക്കറിയില്ല ദിയെ, ഓരോ പുതിയ മാരണങ്ങൾ വന്നു കേറിവല്ലേ ."
"ഹാ. എന്നാലും ആൻ മാഡവും ആദിയെട്ടനും തമ്മിലുള്ള ബന്ധം ആണ് എനിക്കു മനസ്സിലാവാത്തത്.."
"എൻ്റെ പൊന്നോ , നിങ്ങൾ രണ്ടു പേരും ഒന്ന് നിർത്തുവോ.. "
അഞ്ജലി ദേഷ്യത്തോടെ ഇരുവരെയും നോക്കി.
"ആഹ് , ഡി മിഥു , ആദിയേട്ടനൊപ്പം ഒരു പെണ്ണിനെ കണ്ടതിനു ഇവൾ എന്തിനാ നമ്മളുടെ തലയിൽ കേറുന്നേ .."
"ആ , അതും വെറും പെണ്ണല്ല , ആൻ , ഐ പി എസ് .."
"ദിയ , മിഥൂ , ആദിയേട്ടൻറെ ഒപ്പം ഒരു പെണ്ണിനെ കണ്ടത്തിലൊന്നും എനിക്കൊരു പ്രശ്നവുമില്ല . "
"ഉവ്വ .."
"നിങ്ങൾ ശ്രദ്ധിച്ചോ , നമ്മൾ അകത്തേക്കു ചെന്നതും പുള്ളിയുടെ ഒരു പരിഭ്രമം , അതിലുപരി ആൻ മാഡം എത്ര കംഫർട്ടബിള് ആയാണ് ഇരുന്നത് .. "
അഞ്ജലി അവരെ നോക്കി പുഞ്ചിരിച്ചു .
"നീയെന്താ പറഞ്ഞു വരുന്നത് ."
"ആൻ മാഡം പുള്ളിക്ക് വേണ്ടപ്പെട്ട ആരോ ആണ് , ഒരു പക്ഷെ നല്ലൊരു സുഹൃത്ത് .."
"പക്ഷെ നീ അവിടെ നിന്ന് ഇറങ്ങിയപ്പോ നിന്റെ കണ്ണുകൾ നിറഞ്ഞിരുന്നല്ലോ .. "
മറുപടിയായി അവളരെ നോക്കി പുഞ്ചിരിച്ചു ..
"മനസ്സിലായില്ല .. "
"മിഥൂ, അതൊരു ട്രിക്കല്ലേ പൊട്ടി , എന്നോടൊരു സോഫ്റ്റ് കോർണർ പുള്ളിക്കുണ്ട് , ഇന്നത്തെ സംഭവം ഏറ്റെങ്കിൽ ഇവിടെ എന്നെ കാണാൻ വരും .."
"ഓഹോ , എന്നിട്ട് .. "
"ഞാൻ പറയിപ്പിക്കും ,എന്നെ ഇഷ്ടമാണെന്നു , നിങ്ങൾ കണ്ടോളൂ .."
അവരെ തള്ളി മാറ്റി അഞ്ജലി റൂമിനകത്തേക്കു കയറിപ്പോയി
###########################
"ഹേയ് അഞ്ജലി .. "
രാവിലെ മുതൽ തന്നെ ഓഫിസിലെ തിരക്കിനിടയിൽ മുഴുകിയിരിക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ആദി ഇരുന്നു .
"ഹ്മ്മ് ..."
"എന്താണ് , ഐ മീൻ , എന്തിനാണ് എന്നെ ഇങ്ങനെ ആവൊയിട് ചെയ്യുന്നേ .. "
"ആദിയേട്ടാ ,സോറി , മിസ്റ്റർ ആദിത്യ , ഇവിടെ ഓഫീസ് മര്യാദകൾ പാലിക്കണം എന്നല്ലേ റൂൾ , സൊ .. "
അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛമാണോ എന്നവൻ സംശയിച്ചു ..
"ഓഹ് , ഓക്കേ , ഇന്ന് വൈകിട്ട് ഫ്രീ ആകുമോ , എനിക്കല്പം സംസാരിക്കണം .. "
"എനിതിങ് അര്ജന്റ് ..വീ കാൻ ടോക്ക് നൗ "
അവൾ ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കി.
"നോ , ഇറ്റ്സ് സംതിങ് പേഴ്സണൽ .. വൈകിട്ട് ഒരല്പസമയം നീക്കിവച്ചാൽ .. "
"ഓക്കേ , പക്ഷെ ,എനിക്ക് മാത്രമായി ഒരു പേർസണൽ ലോകം ഇതുവരെ ഇല്ല , അതുകൊണ്ടു എൻ്റെ ഫ്രണ്ട്സ് കൂടെ ഉണ്ടാകും , കുഴപ്പമില്ലല്ലോ അല്ലെ .. "
"ഇല്ലാ , ഒരിക്കലുമില്ല .. "
ആദി തൻ്റെ ലാപ്ടോപ്പ് മടക്കി വച്ച് കസേരയിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടന്നു .
അവളാകട്ടെ തൻ്റെ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് മെസ്സേജ് അയക്കുന്ന തിരക്കിലായിരുന്നു
"ലേഡീസ് , ബി റെഡി , ഇന്ന് വൈകിട്ട് ആ അത്ഭുതം സംഭവിക്കും .."
(തുടരും)
No comments:
Post a Comment